കൊച്ചി: ആർ.എസ്.എസും എസ്.ഡി.പി.ഐ.യും ഒരു നാണയത്തിൻെറ ഇരുവശങ്ങളാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രണ്ട് കൂട്ടരും ഒരേ തരത്തിൽ ലക്ഷ്യം വെച്ചു പ്രവർത്തിക്കുന്ന വർഗീയ സംഘടനകളാണ്. ആർ.എസ്.എസിൻെറ മുസ്ലിം പതിപ്പാണ് എസ്.ഡി.പി.ഐ. ഈ രണ്ട് വർഗീയ ശക്തികളും കേരളത്തിലെ ജനങ്ങളെ വിഭജിക്കാനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അതിന് നിന്നുകൊടുക്കാത്തത് കേരളത്തിൻെറ പ്രത്യേകതയാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാജാസ് കോളജിൽ വിദ്യാർഥി സംഘർഷത്തെ തുടർന്ന് കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവർത്തകൻ അഭിമന്യുവിൻെറ സ്മാരകത്തിൻെറ ശിലാസ്ഥാപനം കലൂരിൽ നിർവഹിക്കുകയായിരുന്നു കോടിയേരി.