കുവൈറ്റ്: കുവൈറ്റിന്റെ ആദ്യ ഉപഗ്രഹം (കുവൈത്ത് സാറ്റ് -1) ബഹിരാകാശത്തേക്ക് വിക്ഷേപിച്ച വിജയത്തിന് പിന്നാലെ ദേശീയ ടീം രണ്ടാമത്തെ ഉപഗ്രഹ പദ്ധതിയിലേക്ക് കടക്കുന്നു. രണ്ടാമത്തേ ഉപഗ്രഹത്തിന്റെ കുവൈറ്റ് സാറ്റ് -2 എന്നാണ് പേരിട്ടിരിക്കുന്നത്. മൂന്ന് വർഷത്തിനുള്ളിൽ വിക്ഷേപിക്കുന്ന രണ്ടാമത്തെ ഉപഗ്രഹത്തിന്റെ ഭാഗങ്ങൾ നിർമ്മിക്കുന്ന വളരെ കഠിനവും സങ്കീർണ്ണവുമായ ദൗത്യത്തിന്റെ പ്രാരംഭ ഘട്ടത്തിലാണ് താനും തന്റെ ശാസ്ത്രജ്ഞരും എന്ന് ഡോ യാസർ അബ്ദുൾറഹീം പറഞ്ഞു.
ക്യൂബ് സാറ്റ് 2 ഇനത്തിലെ രണ്ടാമത്തെ ഉപഗ്രഹം ആദ്യത്തേതിനേക്കാൾ വലുതായിരിക്കും. അന്തരീക്ഷത്തിന്റെ അളവിനെയും കടലിനെയും കുറിച്ചുള്ള വിവരങ്ങൾ മാത്രമല്ല, വിവരങ്ങൾ കൈമാറുന്ന ഹൈപ്പർ എക്‌സ്‌പെക്‌റ്റഡ് തരം ഹൈ ഡെഫനിഷൻ ക്യാമറയും സജ്ജീകരിക്കുമെന്ന് ഡോ അബ്ദുൾറഹിം പറഞ്ഞു.
ചില തടസ്സങ്ങൾ ഉണ്ടെങ്കിലും, സമ്പൂർണ്ണ ദേശീയ സാറ്റലൈറ്റ് മേഖല കെട്ടിപ്പടുക്കുന്നതിനും പൂർണമായ ലക്ഷ്യം കൈവരിക്കുന്നതിനുമുള്ള ആത്മവിശ്വാസം വളരെ ഉയർന്നതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കുവൈത്തിന്റെ ആദ്യ ഉപഗ്രഹം ചൊവ്വാഴ്ച വിജയകരമായി ബഹിരാകാശത്തേക്ക് വിക്ഷേപിച്ചിരിന്നു. കുവൈറ്റിന്റെ ബഹിരാകാശ അഭിലാഷങ്ങൾ പൂർത്തീകരിക്കാൻ ലക്ഷ്യമിട്ട് കഴിഞ്ഞ മൂന്ന് വർഷമായി നടത്തിയ കഠിനാധ്വാനത്തിന്റെ പരിസമാപ്തിയായിരുന്നു ഈ വിക്ഷേപണം.