ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം രാജ്യം വിട്ട സംഭവം; കുവൈത്ത് ബാങ്കിനെ കബളിപ്പിച്ച മലയാളികൾക്കെതിരെ കേസ്‌

kuwait bank

കുവൈത്ത് സിറ്റി: വിദേശത്ത് ബാങ്കിൽ നിന്നും കോടികൾ തട്ടിയെടുത്ത ശേഷം രാജ്യം വിട്ട സംഭവത്തിൽ കുവൈത്ത് ബാങ്ക് അധികൃതർ നൽകിയ പരാതിയുടെ യുവതി ഉൾപ്പെടെ മൂന്ന് പേർക്കെതിരെ വൈക്കത്ത് കേസ് രജിസ്റ്റർ ചെയ്ത് പോലീസ്. വൈക്കം പടിഞ്ഞാറേക്കര സ്വദേശിനി ജിഷ-86.65 ലക്ഷം, കീഴൂർ സ്വദേശി റോബി മാത്യു-63 ലക്ഷം, തലയോലപ്പറമ്പ് സ്വദേശി പ്രിയദർശൻ-1.20 കോടി, ഉഴവൂർ സ്വദേശി സി ജോമോൻ ഫിലിപ്പ്-73.17 ലക്ഷം, കൊങ്ങാണ്ടൂർ ടോണി പൂവേലിയിൽ-81 ലക്ഷം, ഉഴവൂർ സ്വദേശി ജോജോ മാത്യു-86.45 ലക്ഷം, ഉഴവൂർ സ്വദേശിനി സുമിത മേരി-61.90 ലക്ഷം, കടുത്തുരുത്തി സ്വദേശി റെജിമോൻ-80 ലക്ഷം തുടങ്ങിയവരാണ് കുവൈത്തിലെ അൽ അഹ്‌ലി ബങ്കിൽ നിന്നും വായ്പയെടുത്തത്. ഇവർ തുക തിരിച്ചടയ്ക്കാതെ വന്നതോടെയാണ് ബാങ്ക് ഇവർക്കെതിരെ പരാതി നൽകിയത്. തുടർന്ന് വൈക്കം പോലീസ് ഇവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് വൈക്കം സ്വദേശിനിയ്ക്കും തലയോലപ്പറമ്പ് വെള്ളൂർ സ്വദേശികളായ രണ്ട് യുവാക്കൾക്കെതിരെയുമാണ്. നാലു വർഷം മുൻപ് കുവൈത്തിലെ ബാങ്കിൽ നിന്നും ലോൺ എടുത്ത ശേഷം തിരിച്ചടക്കാതെയും ബാങ്കിനെ അറിയിക്കാതെയും ഇവർ രാജ്യം വിടുകയായിരുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!