Search
Close this search box.

ട്രാഫിക് പിഴകളിൽ ഭേദഗതി വരുത്താനൊരുങ്ങി ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ്

traffic rules

വിവിധ നിയമലംഘനങ്ങൾക്കുള്ള പിഴ വർധിപ്പിക്കുന്നതിനുള്ള ട്രാഫിക് നിയമത്തിലെ ഭേദഗതികൾക്ക് ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് അന്തിമരൂപം നൽകി.

അന്തിമ ഡ്രാഫ്റ്റ് അനുസരിച്ച്, നിയമപരമായ വേഗത പരിധി കവിയുന്ന ആർക്കും 3 മാസം തടവും 500 ദിനാർ വരെ പിഴയും ലഭിക്കും. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്ക് 3 മാസം തടവും 300 ദിനാർ പിഴയും ലഭിക്കും. പഴകിയ വാഹനം നിരത്തുകളിൽ ഓടിക്കുന്ന ഏതൊരാൾക്കും ഇത് ബാധകമാണ്.

അന്തിമ ഡ്രാഫ്റ്റിൽ നിരവധി അധിക ലംഘനങ്ങൾക്കുള്ള പിഴയും പരാമർശിക്കുന്നു. ടിൻറഡ് ഗ്ലാസുകൾ ഉള്ള കാർ ഓടിച്ചാൽ 200 ദിനാർ വരെ പിഴയും രണ്ട് മാസം തടവും ലഭിക്കും.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഗ്ലാസുകളിലൂടെയോ മേൽക്കൂരയിലൂടെയോ പുറത്ത് കയറ്റി വാഹനമോടിക്കുന്നവർക്ക് 75 ദിനാർ പിഴയും 10 വയസ്സിന് താഴെയുള്ള കുട്ടിയെ വാഹനമോടിക്കുമ്പോൾ മുൻ സീറ്റിൽ ഇരുത്തിയാൽ പിഴ 100 ദിനാർ മുതൽ 200 ദിനാർ വരെ പിഴ ചുമത്തും.

പെർമിറ്റ് വാങ്ങാതെ, സ്വകാര്യ കാറിൽ ഫീസ് ഈടാക്കി യാത്രക്കാരെ കയറ്റിയാൽ 200 മുതൽ 500 ദിനാർ വരെ പിഴ ചുമത്തും.

മദ്യപിച്ച് വാഹനമോടിക്കുക, പെർമിറ്റില്ലാതെ വാഹന ഓട്ടത്തിൽ പങ്കെടുക്കുക, മണിക്കൂറിൽ 50 കിലോമീറ്ററിൽ കൂടുതൽ വേഗത പരിധി കവിയുക തുടങ്ങിയ നിയമലംഘനങ്ങൾ നടത്തുന്ന ആരെയും പോലീസ് ഉദ്യോഗസ്ഥന് അറസ്റ്റ് ചെയ്യാമെന്ന് പുതിയ നിയമത്തിൽ പറയുന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!