Search
Close this search box.

ഡിസംബർ വരെ കുവൈത്തിൽ 3.4 ദശലക്ഷം ഗതാഗത ലംഘനങ്ങൾ

sheikh jabar bridge

കുവൈത്ത്: ഈ വർഷം കുവൈത്തിൽ നവംബർ അവസാനം വരെ 170 പേരാണ് റോഡപകടങ്ങളിൽ മരിച്ചത്. 3.4 ദശലക്ഷം ഗതാഗത നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്തതായും ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

രാജ്യത്തെ ആറു ഗവർണറേറ്റുകളും വിവിധ നിയമലംഘനങ്ങളും അപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡ്രൈവിങ്ങിനിടെ ശ്രദ്ധ മാറിയതാണ് 92 ശതമാനം അപകടങ്ങൾക്കും കാരണമായി ആഭ്യന്തര മന്ത്രാലയം എടുത്തു കാട്ടുന്നത്. എട്ടു ശതമാനം വ്യത്യസ്തമായ മറ്റു കാരണങ്ങൾ കൊണ്ടാണ്.

ശ്രദ്ധക്കുറവുമൂലം 4,594 അപകടങ്ങളാണ് ഉണ്ടായത്.കുവൈത്ത് സിറ്റിയിലാണ് കൂടുതൽ അപകടങ്ങൾ നടന്നത്. 1,262 അപകടങ്ങളാണ് കുവൈത്ത് സിറ്റിയിൽ നടന്നതെന്ന് മന്ത്രാലയം പുറത്ത് വിട്ട കണക്കിൽ വ്യക്തമാക്കുന്നു. കുവൈത്ത് സിറ്റിയി ഹവല്ലി- 1,015, ഫർവാനിയ- 669, ജഹ്‌റ -468, അഹ്മദി -730, മുബാറക് അൽ കബീർ- 450 എന്നിങ്ങനെയാണ്.

അപകടത്തിൽ മരിച്ചത് 18 സ്ത്രീകൾ അടക്കം 170 പേരാണ്. ജഹ്‌റയിൽ 52 പേർ മരിച്ചു. 31 നും 40നും ഇടയിലുള്ളവരാണ് മരിച്ചവരാണ് കൂടുതൽപേരും. ഒരു മാസത്തിനും 10 വയസ്സിനും ഇടയിലുള്ള കുഞ്ഞുങ്ങളും പട്ടികയിലുണ്ട്. പൊലീസിന്റെ നേരിട്ടുള്ളതും ക്യാമറകൾ വഴിയും ട്രാഫിക് നിയമലംഘനങ്ങൾ രജിസ്റ്റർ ചെയ്യുന്നുണ്ടെന്ന് പെനാൽറ്റി ഡിവിഷൻ ഡയറക്ടർ ജനറൽ മേജർ ജനറൽ മുഹമ്മദ് അൽ ഉതൈബി പറഞ്ഞു. രാജ്യത്ത് എല്ലാ പ്രധാന റോഡുകളിലും വിവിധ പൊതുസ്ഥലങ്ങളിലും ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!