Search
Close this search box.

2022ൽ കുവൈറ്റിൽ നിന്ന് 30,000 പ്രവാസികളെ നാടുകടത്തി

2022 kuwait

കുവൈറ്റ്:2022-ൽ ഏകദേശം 30,000 പ്രവാസികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിലെ വൃത്തങ്ങൾ വ്യക്തമാക്കി. അതിൽ 660 പേരുടേത് ജുഡീഷ്യൽ നാടുകടത്തലും ബാക്കിയുള്ളവ അഡ്മിനിസ്ട്രേറ്റീവ് നാടുകടത്തലുമായിരുന്നു. മയക്കുമരുന്ന് ഉപയോഗം, മോഷണം, മദ്യം ഉണ്ടാക്കൽ, കാലാവധി കഴിഞ്ഞ താമസം, കുവൈത്ത് നിയമങ്ങൾ പാലിക്കാത്തത് തുടങ്ങി വിവിധ കുറ്റകൃത്യങ്ങളുടെയും ലംഘനങ്ങളുടെയും പേരിലാണ് പ്രവാസികളെ നാടുകടത്തിയത്.

“ഏകദേശം 17,000 പുരുഷന്മാരും 13,000 സ്ത്രീകളും നാടുകടത്തിയവരിൽ ഉൾപ്പെടുന്നു. നാടുകടത്തപ്പെട്ട പുരുഷന്മാരിൽ 6,400 ഇന്ത്യക്കാരും 3,500 ബംഗ്ലാദേശികളും 3,000 ഈജിപ്തുകാരും ഉൾപ്പെടുന്നു. സ്ത്രീകളെ സംബന്ധിച്ചിടത്തോളം, നാടുകടത്തപ്പെട്ടവരിൽ 3,000 ഫിലിപ്പിനോകളും 2,000 ശ്രീലങ്കക്കാരും 1,700 ഇന്ത്യക്കാരും 1,400 എത്യോപ്യക്കാരും ഉൾപ്പെടുന്നതായി വൃത്തങ്ങൾ അറിയിച്ചു.

അതേസമയം, മാനസികരോഗ്യശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ പെർമിറ്റ് റദ്ദാക്കാനും അവരെ നാടുകടത്താനും ഏകോപിപ്പിക്കാനുള്ള പാർലമെന്ററി അഭ്യർത്ഥനകളോട് ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങൾ പ്രതികരിക്കുമെന്ന് വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. “ആരോഗ്യ മന്ത്രാലയം മാനസികരോഗ്യശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പ്രവാസികളുടെ പേരുകൾ പട്ടികപ്പെടുത്തുകയും രോഗത്തിന്റെ തീവ്രതയനുസരിച്ച് അവരെ തരംതിരിക്കുകയും ചെയ്തിട്ടുണ്ട്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search

Kerala News

More Posts

error: Content is protected !!